പുനലൂർ മുനിസിപ്പാലിറ്റിക്ക് ലോക ബാങ്കിന്റെ 10 കോടി
ഖരമാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള പുനലൂർ മുനിസിപ്പാലിറ്റിക്ക് ലോക ബാങ്ക് 10 കോടി രൂപ ഗ്രാൻഡ് അനുവദിച്ചു. ശുചിത്വമിഷനുമായി ചേർന്ന് ഖരമാലിന്യ സംസ്കരണത്തിൽ നൂതന പദ്ധതികൾ നടപ്പാക്കിയതിനാണ് അംഗീകാരം.
മന്ത്രി കെ രാജു ഉപഹാരം നൽകി അനുമോദിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പുനലൂരിൽ നിർമിച്ച ജംഗിൾ പാർക്ക് മറ്റു ജില്ലകൾക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. വാർഡുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് പൊടിച്ചു റോഡ് ടാറിങ്ങിന് നൽകുന്നുണ്ട്. സംസ്ഥാന ഹരിത കേരള മിഷൻ നടത്തിയ പരിശോധനയിൽ 90 ശതമാനം മാർക്ക് നേടിയാണ് പുനലൂർ മുനിസിപ്പാലിറ്റി ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. മാലിന്യ സംസ്കരണത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചും, പ്ലാച്ചേരിയില്‍ അജൈവ മാലിന്യ പ്ലാന്റ്‌സ്ഥാപിച്ചും തുടരുന്ന പ്രവര്‍ത്തന രീതിയാണ് ഒന്നാംമതെത്തിച്ചത്. സീറോവേസ്റ്റ് മുനിസിപ്പാലിറ്റിയായി നേരത്തെ പുനലൂരിനെ പ്രഖ്യാപിച്ചിരുന്നു.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ എ ലത്തീഫ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സബീന സുധീർ സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷൻ സുഭാഷ് ജി നാഥ്, മുൻ ചെയർമാന്മാരായ എം എ രാജഗോപാൽ, കെ രാജശേഖരൻ, എസ് ബിജു, സി അജയ് പ്രസാദ്, കെ പ്രഭ, വി ഓമനക്കുട്ടൻ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.