ഹരിത കേരളം പദ്ധതി വിദ്യാര്‍ത്ഥികളും സംഘടനകളും കൈകോര്‍ക്കുന്നു പ്രചാരണങ്ങള്‍ ഇന്ന് തുടങ്ങും
നല്ല നാടിനായി ഹരിത കേരളം പദ്ധതി ഏറ്റെടുത്ത് നടത്താന്‍ വിദ്യാര്‍ത്ഥികളും സംഘനകളും കൈകോര്‍ക്കുന്നു. സമൂഹത്തിലെ നാനാമേഖലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പമാണ് ഇവരുടെ ഈ പദ്ധതിയില്‍ പങ്കാളിയാവുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇതിനായി അണിചേരും. ഡിസംബര്‍ 8 ന് ജില്ലയുടെ ചുമതലയുള്ള ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒരയേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് മുനിസിപ്പാലിറ്റികളിലെയും എല്ലാ വാര്‍ഡുകളിലും അന്ന് രാവിലെ 9 ന് ഏറ്റെടുത്ത വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
ജില്ലാ ആസ്ഥാനം മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലം വരെയുള്ള പ്രാചരണ പരിപാടികള്‍ ഇതിനു മൂന്നോടിയായി നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്‍സ് പോലീസ് കേഡററുകള്‍, സകൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍.സി.സി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും നെഹ്‌റു യുവകേന്ദ്ര, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് വയനാട്ടിലും ഹരിത കേരളം പദ്ധതിക്ക് തുടക്കമാവുക. നാടിന്റെ സമഗ്ര വികസനത്തിന് ജനപങ്കാളിത്തത്തോടുകൂടിയുള്ള പ്രവര്‍ത്തനം എതാണ് ലക്ഷ്യം. പ്രത്യേകമായി ഫണ്ട് അനുവദിക്കാതെ തന്നെ മനുഷ്യവിഭവശേഷി ഉപയോഗിച്ച് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഹരിത കേരളം ഏറ്റെടുക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും ഇതിനായി ഏറ്റവും അനുയോജ്യമായ പദ്ധതികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ഈ ഉദ്യമത്തില്‍ പങ്കാളിയാവും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് ഇതിനകം സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാലിന്യ നശീകരണത്തിനും ജനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കുട്ടികള്‍ മുന്നിട്ടിറങ്ങുക. ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒഴിച്ച് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി നിര്‍ദ്ദേശം നല്‍കി. അപകടകരമായ സാഹചര്യമുള്ളയിടങ്ങളില്‍ ശ്രമദാന പ്രവൃത്തികളില്‍ നിന്നും കുട്ടികളെ ഒഴിവാക്കാം. ഗ്രാമ പഞ്ചായത്ത് തലത്തില്‍ തടയണ നിര്‍മ്മാണം പോലുള്ള പ്രവൃത്തികൾ നടത്തുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. മാലിന്യം വിതറുന്നതില്‍ നിന്നും വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കാനുള്ള ബോധവത്കരണങ്ങളും ഇതോടനുബന്ധിച്ച് നടത്താം.
മുഴുവന്‍ നാടും അണിചേരും പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ സമര്‍പ്പിച്ചു
ഹരിതകേരള മിഷന്‍ പദ്ധതി ഏറ്റെടുത്ത് നടത്താന്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും പദ്ധതി സമര്‍പ്പിച്ചു.കൃഷി, ജലസേചനം, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് പ്രധാന്യം നല്‍കിയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.പാപനാ
(04-12-2016)