An expert committee is evaluating the green islets established in the state under the leadership of the Haritha Keralam Mission to combat climate change and as part of environmental restoration activities. With the participation of local self-government bodies, schools, colleges and various institutions, it has been possible to transform the green islets into a storehouse of biodiversity. The screening to be conducted in front of the expert committee based on the green islets that came out on top in the district-level evaluations of 4030 greenery existing in 1272.89 acres across the state will begin on Wednesday, 10.09.2025 in Thiruvananthapuram. At the local self-government level, Karavaram Gram Panchayat in Thiruvananthapuram district; Kollam Corporation in Kollam district; Thumbamon Gram Panchayat in Pathanamthitta district; Mavelikkara Thamarakulam Gram Panchayat in Alappuzha district; Kallara Gram Panchayat in Kottayam district; Nedumkandam Gram Panchayat in Idukki district; Pallipuram Gram Panchayat in Ernakulam district; Varavoor Gram Panchayat in Thrissur district; Kanjirapuzha Gram Panchayat in Palakkad district; Perunthalmanna Municipality in Malappuram district; Kozhikode Corporation in Kozhikode district; Thondarnad Gram Panchayat in Wayanad district; Muzhakkunnu Gram Panchayat in Kannur district; Ajanur Gram Panchayat in Kasaragod district have secured the first position. The green islets that secured the second and third positions are also coming for screening. In addition to the local self-government level, the green islets that secured the first, second and third positions in the categories of schools, colleges, institutions, kavus, mangroves, bamboo islets and devaharitham islets are also coming for screening. The awards will be distributed to the best ones selected at the state level and the district level awardees at a function to be held at Tagore Theatre in Thiruvananthapuram on September 16, 2025. On that day, the technical session will be held from 10 am and the experience presentations of the awardees will be held. The award distribution ceremony to be held at 6 pm will be inaugurated by Hon. Chief Minister Shri. Pinarayi Vijayan. The function will be presided over by Hon. Local Self-Government Excise Minister M.B. Rajesh. Hon. General Education Minister V. Sivankutty, Hon. Finance Minister K.N. Balagopal and others will participate. Dr. T.N. Seema, Vice Chairperson of Haritha Keralam Mission and State Coordinator of Nava Keralam Action Plan, informed that the event, which will be attended by public representatives, environmental scientists and officials, will also include the announcement of the planting of 60 lakh saplings and the release of various books as part of the Oru Tai Nadam Campaign, which aims to plant one crore saplings.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരി വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്.

ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി 'കുഞ്ചിപ്പെട്ടി അരി' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചിപ്പെട്ടി പാടശേഖരം വീണ്ടെടുക്കുന്നതിന് നടന്ന തദ്ദേശീയ ജനതയുടെ വിജയകരമായ പരിശ്രമത്തിന്റെ വിവിധ ഘട്ടങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു. അതോടൊപ്പം അടിമാലി ഗ്രാമപഞ്ചായത്തിലെ തന്നെ കൊരങ്ങാട്ടി ഉന്നതിയിൽ വൈവിധ്യമാർന്ന നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന ബൈനോ എന്ന യുവ കർഷകന്റെ നാടൻ നെൽ വിത്തിനങ്ങളുടെ പ്രദർശനവും മറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറയൂർ ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടെ വൈവിധ്യമാർന്ന മൂല്യവർധന ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു. കൃഷ്ണ കമോദ്, ചിറ്റേനി, പുഞ്ചക്കഴമ, പുളിയൻ മുണ്ടകൻ, കുള്ളൻ തൊണ്ടി, വലിച്ചൂരി, മനുരത്ന, ഇടവക എന്നീ നെൽവിത്തിനങ്ങളാണ് പ്രദർശിപ്പിച്ചത്.
With the idea of friendship growing into a great tree, Haritha Keralam Mission is exchanging saplings with friends to plant. Saplings are being exchanged on World Friendship Day on August 3 and on following days. The programme is being organised under the name Changathikkoru Thai as part of the ‘Oru Thai Nadam’ mass tree planting campaign, which aims to plant 1 crore saplings organised by Haritha Keralam Mission. Haritha Keralam Mission Vice Chairperson Dr. T.N. Seema informed that more than 10 lakh saplings will be exchanged through changathikkoru thai programme, organised on the occasion of Friendship Day.
Around 29 lakh saplings have been planted so far in the Oru Thai Nadam campaign. In addition to this, 10 lakh saplings are being planted through the Changathikkoru Thai programme. Tree saplings are mainly exchanged between friends at schools, colleges, offices, institutions, libraries, clubs, Kudumbashree neighbourhood groups and media institutions in the state. The Changathikkoru Tai programme is being organised on World Friendship Day with the aim of instilling a love for the environment in children and aiming for a net zero carbon Kerala and environmental restoration.
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളാണിക്കൽ പാറയിൽ ഓർമ്മപച്ചത്തുരുത്തിന് തുടക്കമായി. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ വൃക്ഷ തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ നിലവിലെ ഭരണസമിതിയുടെ ഓർമ നിലനിർത്തി ഒരുക്കുന്ന ഓർമപച്ചത്തുരുത്തിൽ എല്ലാ പഞ്ചായത്തംഗങ്ങളും തൈകൾ നട്ടു. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി വ്യാപനത്തിന്റെ ഭാഗമായാണ് ഓർമപച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. സ്ഥലത്ത് നിലവിലുള്ള പച്ചത്തുരുത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളും നടത്തി. ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍ അദ്ധ്യക്ഷനായി.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഒരു കോടി തൈകൾ നട്ട് സംഘടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ ലോഗോ പ്രശസ്ത സസ്യശാസ്ത്രജ്ഞൻ ഇ.കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്തു. തൊഴിലുറപ്പ് അംഗങ്ങളായ ഗൌരികുട്ടി,മീനു എന്നിവർ ഏറ്റുവാങ്ങി. ഹരിതകർമസേനാംഗം കെ.ഷംല പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. P. അനിത ടീച്ചർ (വൈസ് പ്രസിഡന്റ്), അനിൽകുമാർ (ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )അഭിൻ ദാസ്. S ( വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഷാഹിദാ ബീവി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശശികല (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ), നയന വി. ബി (മണലകം), R ഗോപകുമാർ ( തച്ചപ്പള്ളി വാർഡ് ), വർണ്ണ ലതീഷ് (പുലിവീട്),ബിന്ദു സത്യൻ (അയിരൂപ്പാറ) ,ബീന( കല്ലുവെട്ടി ), കെ പി പുരുഷോത്തമൻ (വേങ്ങോട്), മുഹമ്മദ് ഷാഫി (പഞ്ചായത്ത് സെക്രട്ടറി), മലയിൽകോണം സുനിൽ( ബ്ലോക്ക് മെമ്പർ),ജനപ്രതിനിധികൾ, ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ക്ലിഫ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുളമാവ് തൈ നട്ട് സമഗ്രവൃക്ഷവൽക്കരണ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിന് ക്ലിഫ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുളമാവ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5 ന് വൈകുന്നേരം നടന്ന പരിപാടിയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രീത, ഹരിതകേരളം മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ഇന്ദു, നവകേരളം കര്‍മപദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്, ഹരിതകേരളം മിഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന് 2019 മുതല്‍ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിന്. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ക്യാമ്പയിന് പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. ക്ലിഫ് ഹൗസില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നട്ട വൃക്ഷത്തൈകളായ കുളമാവ്, ആറ്റുപുന്ന, ഉണ്ടപൈന്‍, കമ്പകം, പൊന്നുഞാവല്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ക്യാമ്പയിന്റെ ഭാഗമായി നട്ട തൈകളുടെ സ്ഥാനം, വളര്‍ച്ച എന്നിവ നിരീക്ഷിക്കുന്നതിനായി ഇവ ബയോടാഗ് ചെയ്യുന്ന സംവിധാനം കേരള സാങ്കേതിക സര്‍വകലാശാലയുടെ പിന്തുണയോടെ നടപ്പാക്കുന്നുണ്ട്.
നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി (BMC), പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കുമെന്ന് ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എൻ. സീമ അറിയിച്ചു. സ്കൂളുകൾക്ക് പുറമെ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐ.കൾ, അങ്കണവാടികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2025 ജൂൺ 24 മുതൽ തൈകളുടെ കൈമാറ്റവും, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നടീൽ വാരവും തൈകളുടെ കൈമാറ്റവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയമായി നടത്തുന്നതിനൊപ്പം നട്ടതും കൈമാറ്റം ചെയ്തതുമായ തൈകളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണവും ക്യാമ്പയിന്റെ ഭാഗമായി നടത്തും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ വീട്ടിലും വൃക്ഷത്തൈ നടീൽ സംഘടിപ്പിക്കും. പ്രദേശത്തെ ജലാശയങ്ങളുടെ പരിസരമോ, പാതയോരമോ വൃക്ഷത്തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാതൃകാ ടൗണുകളായ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വൃക്ഷവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിലും, ഓട്ടോ, ടാക്സി, മറ്റു വാഹന സ്റ്റാന്റുകളിലെ തൊഴിലാളികൾക്കിടയിലും വൃക്ഷത്തൈകളുടെ കൈമാറ്റവും ലഭ്യമായ സ്ഥലങ്ങളിൽ നടീലും സംഘടിപ്പിച്ചു കൊണ്ട് വൃക്ഷവല്‍ക്കരണ ക്യാമ്പയിന് കൂടുതൽ ജനകീയമാക്കും.
പബ്ലിക് റിലേഷൻസ് ഓഫീസർ
9447587632
Let's plant a sapling…
Tree planting campaign of Haritha Keralam Mission to begin on World Environment Day.
The grassroots tree planting campaign led by the Haritha Keralam Mission, which will plant one crore tree saplings in the state, will be launched on June 5, World Environment Day. The state-level inauguration of the program will be held at the Cliff House campus, the official residence of the Chief Minister, in Thiruvananthapuram by Chief Minister Shri. Pinarayi Vijayan. The function is scheduled at 3.30 pm. Dr. T.N. Seema, State Coordinator of Navakeralam Karma Padhathi and Chairperson of Haritha Keralam Mission, peoples representatives, officials, etc. will participate. The campaign will be held till September 30 with the aim of expanding the Pachathuruthu project implemented by the Haritha Keralam Mission to more places and also with the aim of comprehensive tree plantation. The campaign will pay special attention to planting saplings of rare and endangered trees. The saplings planted at Cliff House on June 05 include Kulamavu, Arupunna, Undapine, Kampakam, and Ponnunjaval. Ministers, MLAs, MPs, prominent figures in the socio-cultural field, and public representatives will participate in the district-level program to be held at various district centers.
The campaign is being organized with the participation of all sections of the population, including students, Kudumbashree workers, employment-guaranteed workers, Harithakarmasena members, employees, residents' associations, places of worship, libraries, socio-political organizations, etc., said Haritha Keralam Mission Vice Chairperson Dr. T.N. Seema. Saplings for planting will be collected locally. In addition to the saplings collected from various departments, institutions, and voluntary organizations, saplings will also be collected from the general public through grama panchayats. In addition, saplings collected by school students will be collected through the 'Changathikkoru Thai' campaign.
To ensure the maintenance of the saplings planted, a management committee will be formed under the leadership of the chairpersons of the local self-government institutions, the Haritha Keralam Mission, Biodiversity Management Committee members (BMC), environmentalists, agriculture officers and farmers.Sapling exchange and tree planting activities will be organized in all educational institutions within the limits of the local self-government institutions including colleges, polytechnics, ITIs, Anganwadis and others from June 24, 2025. Along with the planting campaign and sapling exchange, the collection of species-wise data on the saplings planted and transferred will also be carried out. Sapling planting will also be organized at the homes of Kudumbashree members, employment-guaranteed workers and Haritha Karma Sena members.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് (2025 മെയ് 16) ന് രാവിലെ കുട്ടികളുടെ പ്രകൃതി സൗഹൃദ ചിത്ര രചനയോടെ തുടക്കമാകും. കുട്ടികളിൽ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പഠനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി അടിമാലിയിൽ യുഎൻഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം 7,8,9 ക്ലാസ്സുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുക. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള ശില്പശാലകൾ, കുട്ടികൾ നടത്തിയ വിവിധ പഠനങ്ങളുടെ അവതരണം, ഫീൽഡ് പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠനോത്സവം.
'നീലക്കുറിഞ്ഞി' ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രവും അതിനോട് ചേർന്നുള്ള പച്ചത്തുരുത്ത് സന്ദർശനവും, മൂന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ നിരീക്ഷണത്തിനും കൂടുതൽ അറിവുകൾ സമ്പാദിക്കുന്നതിനുമായി ഇരവികുളം നാഷണൽ പാർക്ക് സന്ദർശനം, മാട്ടുപ്പെട്ടി ഇൻഡോ - സ്വിസ് & ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം, പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകൾ തുടങ്ങിയവയാണ് പഠനോത്സവത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബ്ലോക്ക് – ജില്ലാതല മെഗാ ക്വിസും ഓപ്പൺ ആക്ടിവിറ്റിയിൽ നിന്നും മത്സരങ്ങളിൽ വിജയികളായവരാണ് സംസ്ഥാന പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ബ്ലോക്ക്,ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചത്. തദ്ദേശസ്ഥാപന തലത്തിൽ പങ്കെടുത്ത 4318 പേരിൽ നിന്നും മത്സര വിജയികളായ 608 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്. ഇതിൽ നിന്ന് വിജയികളായ 60 വിദ്യാർത്ഥികളാണ് സംസ്ഥാന പഠനോത്സവത്തിൽ പങ്കെടുക്കും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
പബ്ലിക് റിലേഷൻസ് ഓഫീസർ
9447587632
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ക്വിസ് മത്സരം നാളെ (ഏപ്രിൽ 25) നടക്കും. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഒൻപതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന് യു.എന്‍.ഡി.പി. പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടു ക്കുന്നതിനായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തിൽ നിന്നുള്ള വിജയികൾ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കും. ജൈവവൈവിധ്യ ത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. ഏപ്രിൽ 29 നാണ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് മേയ് 16,17,18 തീയതികളിലായി അടിമാലിയിലും മൂന്നാറിലുമായാണ് പഠനോത്സവ ക്യാമ്പ് നടക്കുന്നത്. 7,8,9 ക്ലാസുകളിലേ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നൽകും. കൂടാതെ വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും. ബ്ലോക്ക് - ജില്ലാതലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠന ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് അവധിക്കാലത്ത് ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് പഠനോത്സവക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്ന ഫോൺ നമ്പർ 9496100303, 9539123878
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന് യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്. ഏപ്രിൽ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതല്‍ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന് ജില്ലാ ഓഫീസുകള്‍ വഴിയും റിസോഴ്സ് പേഴ്സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്ട്രേഷന് നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ച് ഇന്ററാക്ടീവ് രീതിയിലാണ് ക്വിസ് മത്സരം. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. കൂടാതെ വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റും നല്‍കും. ബ്ലോക്ക്-ജില്ലാതലത്തില്‍ നടക്കുന്ന ക്വിസ് പരിപാടിയില്‍ വിദ്യാകിരണം മിഷന്റെ സഹകരണം ഉണ്ടാകും. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠനോത്സവം. ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കുട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് എല്ലാ വർഷവും വേനൽ അവധിക്കാലത്ത് ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന് വൈസ് ചെയര്‍ പേഴ്സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു. രണ്ടാമതു പഠനോത്സവക്യാമ്പാണ് ഇപ്പോൾ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്ന ഫോൺ നമ്പർ 9496100303, 9539123878
ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമത്തിന് സമാപനം. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യ പരിപാലനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്നീ മികച്ച മാതൃകകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിസ്ഥിതി സംഗമം മികച്ച ജനകീയ വിദ്യാഭ്യാസ പരിപാടിയായി മാറി. 2025 മാര്‍ച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്തത്.

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുവരുന്ന മികച്ച മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 15 അവതരണങ്ങളും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് 25, നെറ്റ് സീറോ കാര്‍ബണ്‍ കേരളവുമായി ബന്ധപ്പെട്ട് 10ഉം, പച്ചത്തുരുത്തുകളുടെ മാതൃകാ പ്രവര്‍ത്തനങ്ങളായി 13 ഉം അവതരണങ്ങളാണ് രണ്ട് സമാന്തര വേദികളിലായി അവതരിപ്പിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ വിദഗ്ധരുടെ പാനലാണ് ഈ അവതരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പരിസ്ഥിതി സംഗമം സമാപന സെഷനില്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എൻ. സീമ വിതരണം ചെയ്തു.
പരിസ്ഥിതി സംഗമം ശക്തമായ ജനകീയ വിദ്യാഭ്യാസമായി മാറിയതായി സമാപന സമ്മേളനം ക്രോഡികരിച്ചു സംസാരിച്ച ഡോ.ടി. എൻ സീമ പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ. ജിജു പി. അലക്സ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി സ്വാഗതവും നവകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന് നന്ദിയും പറഞ്ഞു. രണ്ട് ദിവസം നടന്ന പരിസ്ഥിതി സംഗമത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു.
കേരളം വികസന മുന്നേറ്റത്തിന്റെ പാതയിലാണെന്നും പരിസ്ഥിതി സംരക്ഷണത്തെയും വികസന ലക്ഷ്യങ്ങളുടെ ഭാഗമായി തന്നെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വികസന മാതൃകയുടെ പുതിയ പതിപ്പ് യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരളം മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളത്തിനായി ജലസുരക്ഷാ സമീപന രേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജലസുരക്ഷാ സമീപന രേഖ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്. ഏറ്റുവാങ്ങി.

വിഴിഞ്ഞം വൻ വികസന സാധ്യതകളാണ് സംസ്ഥാനത്ത് തുറന്നിടുന്നത്. സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്ക് ജലം ഉറപ്പാക്കണം. അതേസമയം ഈ സംരംഭങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ അവിടെ കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പരിസ്ഥിതി മേഖലയിലും, ജലമേഖലയിലും, മാലിന്യ പരിപാലന രംഗത്തും വിവിധ ക്യാമ്പയിനുകൾ ഉൾപ്പെടെ ഹരിതകേരളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണപരമായ മാറ്റങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തിൽ ജലലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യം മുൻനിർത്തിയാണ് 673 ഗ്രാമപഞ്ചായത്തുകൾ ജല ബജറ്റ് തയ്യാറാക്കിയത് ശ്രദ്ധേയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജല ബജറ്റിനെ അധികരിച്ചുള്ള തുടർ പ്രവർത്തനം ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറെ മാറ്റങ്ങൾ ഉണ്ടായി. ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഹരിത ടൗണുകളും ഹരിത ടൂറിസം കേന്ദ്രങ്ങളും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം. ജലസ്രോതസ്സുകൾ വീണ്ടെടുത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കി ടാങ്കർ ലോറിയിലൂടെയുള്ള കുടിവെള്ള വിതരണം മൂന്നുവർഷത്തിനുള്ളിൽ നിർത്തലാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാനത്ത് മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളിൽ തരിശ് കിടക്കുന്ന തണ്ണീർ തടങ്ങളിൽ നെൽകൃഷി തിരികെ കൊണ്ടുവരാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ ഇടുക്കി അടിമാലിയിലെ കട്ടമുടിയിൽ നിന്നുള്ള നീലമ്മയെ മുഖ്യമന്ത്രി ആദരിച്ചു. പ്രളയത്തിലും കോവിഡിലും തങ്ങൾക്ക് ഭക്ഷണവും അരിയും നൽകി ചേർത്തു നിർത്തിയത് മുഖ്യമന്ത്രി ആണെന്ന് പറഞ്ഞ് കട്ടുമുടിയിൽ നിന്ന് കൊണ്ടുവന്ന അരി മുഖ്യമന്ത്രിക്ക് നൽകി നീലമ്മ നന്ദി പ്രകാശിപ്പിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എസ്., ഐ.ബി. സതീഷ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്സ്, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി..വി. അനുപമ ഐ.എ.എസ്., കെ.എസ്.ഡബ്ല്യു.എം.പി. എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ്., കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ചേമ്പര്‍ ഓഫ് മുനിസിപ്പൽ ചെയർമാൻ കേരള ജനറൽ സെക്രട്ടറി എം. കൃഷ്ണദാസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ ഇൻ ചാർജ് രവിരാജ് ആർ., ക്ലീൻ കേരള കമ്പനി ഡയറക്ടർ ജി.കെ. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദി പ്രകാശിപ്പിച്ചു.
ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമത്തിന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ തുടക്കമായി. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ.ടി.എൻ.സീമ ആമുഖ അവതരണം നടത്തി. തുടർന്ന് പരിസ്ഥിതി ജലസംരക്ഷണ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുകരിക്കാവുന്ന വൈവിധ്യമാർന്ന പരിസ്ഥിതിക മാതൃകകളുടെ അവതരണങ്ങൾ ആരംഭിച്ചു. നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, ജലസുരക്ഷ, കൃഷി-പരിസ്ഥിതി പുനഃസ്ഥാപനം എന്നീ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളുടെ 78 പ്രബന്ധങ്ങളാണ് സംഗമത്തിൽ അവതരിപ്പിക്കുന്നത്.

സംഗമം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.

നെറ്റ്സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ്, ക്യാമ്പയിൻ മാർഗരേഖ, നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ പ്രബന്ധ സമാഹാരം എന്നിവയുടെ പ്രകാശനവും, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ മികച്ച പാരിസ്ഥിതിക ഇടപെടലുകൾക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവരെ ആദരിക്കലും സംഗമത്തിൽ നടക്കും.
പബ്ലിക് റിലേഷൻസ് ഓഫീസർ
9447587632
ഹരിത കേരളം മിഷന്റെ പരിസ്ഥിതി സംഗമത്തിൽ പശ്ചിമഘട്ടത്തിലെ തരിശിട്ടു കിടക്കുന്ന തണ്ണീർത്തടങ്ങൾ നെൽകൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ ഇടുക്കിയിൽ നിന്നുള്ള നീലമ്മയും പങ്കുചേരും. 'നങ്ക കണ്ടത്തി നെൽവിളയണ കണ്ടാ' അഭിമാനത്താൽ തിള ങ്ങുന്ന കണ്ണുകളോടെ, വിരിഞ്ഞ പുഞ്ചിരിയോടെ നീലമ്മ മുത്തശ്ശി പറഞ്ഞു. കുഞ്ചിപ്പെട്ടിയിലെ പാടശേഖരം കതിരണിഞ്ഞത് നീലമ്മയ്ക്ക് സ്വപ്ന സാഫല്യമായിരുന്നു.

പതിറ്റാണ്ടുകളായി തരിശുഭൂമിയായി കിടന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഹരിത കേരളം മിഷൻ തുടക്കം കുറിക്കുമ്പോൾ വലിയ വെല്ലുവിളി ഉയർത്തിയത് നെൽപ്പാടങ്ങളിൽ ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന താന്നിപ്പുല്ലായിരുന്നു. ഇത് നീക്കം ചെയ്യുന്നതിനുള്ള വലിയ അധ്വാനവും സാമ്പത്തികവും ആളുകളെ പിന്തിരിപ്പിച്ചു. ഈ സങ്കോചങ്ങൾക്കിടയിൽ നിന്നും ഒരു മുത്തശ്ശിയും മുത്തശ്ശനും മുന്നോട്ടു വന്നു. നീലമ്മയും കുമാരസ്വാമിയും. പ്രായമേറെയായെങ്കിലും തങ്ങളെ വളർത്തിയ മണ്ണിലേക്ക് ഈ വൃദ്ധ ദമ്പതികൾ ഇറങ്ങി. ഉഴുതുമറിച്ച് പാടത്ത് വിത്തെറിഞ്ഞു. വിളഞ്ഞത് നൂറുമേനി. ഇവരുടെ ഇടപെടൽ പ്രദേശത്തിനാകെ ഊർജ്ജം പകർന്നു. മടിച്ചു തിന്ന കർഷകരെല്ലാം ആവേശത്തോടെ നെൽകൃഷിയിലേക്ക്. അങ്ങനെ തരിശായ പാടശേഖരം കതിരണിഞ്ഞു. അഞ്ചേക്കറിൽ തുടങ്ങിയ കൃഷി ഇന്ന്, ഹരിത കേരളം മിഷന്റെ സഹായത്തോടെ 15 ഏക്കറിലേക്ക് വ്യാപിച്ചു.വനപ്രദേശത്തിനുനടുവിൽ വന്യമൃഗങ്ങളോട് മല്ലടിച്ചാണ് സ്വന്തം നാടിൻ്റെ പേരിൽ കുഞ്ചിപ്പെട്ടി അരി ഇവർ 'ബ്രാൻഡാ'ക്കി മാറ്റിയത്. ഇത്തവണത്തെ വിളവെടുപ്പിൽ 5000 കിലോ നെല്ല് ലഭിച്ചു. തരിശിട്ടു കിടന്നിരുന്ന പശ്ചിമഘട്ട മേഖലയിലെ ഈ തണ്ണീർത്തടം വ്യാപകമായ നെൽകൃഷിയിലേക്ക് കൊണ്ടു വരുന്നതിന് പ്രചോദനം നൽകിയ നീലമ്മയെ കഴിഞ്ഞ കർഷക ദിനത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് മികച്ച വനിത കർഷകക്കുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു.അടിമാലിയിലെ മലയോര മേഖലയിലുള്ള തണ്ണീർത്തടമാണ് കട്ടമുടിയിലേത്. കട്ടമുടിയിലെയും മലയോര മേഖലയിലെ താഴ് വാരത്തെയും പ്രധാന ജലസ്രോതസ്സാണിത്. നാണ്യ വിളകളായ ഏലം കൃഷിയിലേക്ക് തരം മാറിക്കൊണ്ടിരുന്ന തണ്ണീർത്തടത്തെ തിരിച്ചു നെൽകൃഷിയിലേക്ക് കൊണ്ടുവന്നതോടെ പ്രദേശത്തെ സ്വാഭാവിക ആവാസ വ്യവസ്ഥ തണ്ണീർത്തടമായി നിലനിർത്തുന്നതിനും ഇതിനു ചുറ്റുമുള്ള പ്രദേശത്തെ ജലസ്രോതസ്സുകളുടെ നിലവാരം ഉയർത്തുന്നതിനും സാധിച്ചിരുന്നു.
പബ്ലിക്റിലേഷൻസ് ഓഫീസർ
9447587632
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (24-03-2025 തിങ്കൾ) തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതിസംഗമം 2025 മാർച്ച് 24 ന് (തിങ്കൾ) വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. ലോക ജലദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. നെറ്റ്സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ് പ്രകാശനവും , ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ, ശശിതരൂർ എം.പി എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ.എസ് നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ ഐ.എ.എസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ ഐ.എ.എസ്, കെ.എസ്.ഡബ്യു.എം.പി.പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്.ഐ.എ.എസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, ആസൂത്രണ ബോർഡ് മെമ്പർ ഡോ.ജിജു.പി.അലക്സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എം.കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി.മുരളി, എം.ജി.എൻ.ആർ.ഇ.ജി.എസ്.മിഷൻ ഡയറക്ടർ രവിരാജ് ആർ, ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ്കുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും. ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ,ഹരിതകേരളം മിഷൻ പ്രതിനിധികൾ, കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമാകും.
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത ടൗണുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ തുടങ്ങി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവരുടെ അനുഭവം പങ്കുവയ്ക്കുന്നതിനും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിനുമായുള്ള വേദി കൂടിയായി 'പരിസ്ഥിതി സംഗമം' മാറുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.
പബ്ലിക് റിലേഷൻസ് ഓഫീസർ
9447587632
തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കാളികളാക്കി ഒരു ജനകീയ ക്യാമ്പയിനായി വനമേഖലയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ മാറ്റിയെടുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഹരിതകേരളം മിഷന്റെയും വനംവന്യജീവി വകുപ്പിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം പി.ടി.പി നഗറിലെ ഫോറസ്ട്രി പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച വനമേഖലയിലെ മാലിന്യ പരിപാലനത്തെക്കുറിച്ച് വന സംരക്ഷണ സമിതികള്‍ക്ക് പരിശീലനം നല്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ഹരിത പരിശീലന കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്തകേരളത്തിനായി ശ്രമിക്കുക എന്നതിന്റെ അർത്ഥം ജനങ്ങൾക്ക് ശുദ്ധവായു,ശുദ്ധജലം തുടങ്ങിയ പ്രകൃതിയുടെ അനുഗ്രഹങ്ങൾ എത്തിക്കാൻ കഴിയുക എന്നതാണ്. പ്രകൃതിയുടെ ആ സംരക്ഷണവും അനുഗ്രഹവും ഉണ്ടാകുമ്പോഴാണ് ഒരു ഊർജ്ജസ്വലതയുള്ള സമൂഹമായി മനുഷ്യസമൂഹത്തെ മാറ്റി എടുക്കാൻ കഴിയുന്നത്. അത്രത്തോളം പ്രധാന്യമർഹിക്കുന്നതാണ് വനമേഖലയിൽ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട മാലിന്യസംസ്കരണ പദ്ധതികൾ. ആ പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം. ഇത് സംബന്ധിച്ചുള്ള പരിശീലം പൂർത്തിയാക്കുന്നതിനൊപ്പം വനസംരക്ഷണ മേഖലയിലെ പ്രാദേശിക സമിതികൾ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംയുക്ത ശ്രമം വനംവകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച പ്രായോഗിക പ്രവർത്തനങ്ങൾ വനമേഖലയിലുണ്ടാകണമെന്ന് ഡോ.ടി.എൻ സീമ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇക്കോ ഡെവലപ്പ്മെന്റ് & ട്രൈബല്‍ വെല്‍ഫെയര്‍) ജെ. ജസ്റ്റിന് മോഹന്‍ ഐ.എഫ്.എസ് വിഷയാവതരണം നടത്തി. ഡി.കെ. വിനോദ്കുമാര്‍ (ഐ.എഫ്.എസ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ഐ.എച്ച്.ആര്.ഡി) സ്വാഗതവും, നവകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി സുധാകരൻ നന്ദിയും പറഞ്ഞു. മാർച്ച് 4,5 തീയതികളിലായി നടക്കുന്ന പരിശീലത്തിൽ വനം വന്യജീവി വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിനിധികളും വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. തുടർന്ന് എല്ലാ ജില്ലകളിലുമായി 36 ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതിയംഗങ്ങൾ മാലിന്യ പരിപാലനത്തിൽ മാർച്ച് 30 നകം പരിശീലനം നൽകും.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രായോഗിക പരിശീലന പരിപാടി തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ ആരംഭിച്ചു. രണ്ടു ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി.എൻ. സീമ നിർവഹിച്ചു.

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ആപ്പ് മുഖേനയുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനമായിരിക്കുമെന്ന് ഡോ. ടി.എൻ. സീമ അഭിപ്രായപ്പെട്ടു.
നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ സ്വാഗതം ആശംസിച്ചു. നവകേരളം കർമപദ്ധതി പ്രോഗ്രാം ഓഫിസർ, വി. രാജേന്ദ്രൻ നായർ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ സഞ്ജീവ് എസ്.യു. എന്നിവർ ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള ഹരിതകേരളം മിഷൻ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിവരശേഖരണത്തിനും നവീകരണ നിർദേശങ്ങൾ നൽകുന്നതിനും ഉപകാരപ്പെടുന്ന നൂതന മാർഗ്ഗങ്ങൾ ഒരുക്കുന്നുവെന്ന് നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ കാമ്പയിൻ അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ സീനിയർ ആൻഡ്രോയ്ഡ് ഡെവലപ്പർമാരായ ലാൽ, സുചീന്ദ്രകുമാർ എന്നിവർ മൊബൈൽ ആപ്ലിക്കേഷനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സെഷൻ നയിച്ചു.
പരിശീലനത്തിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗം സംബന്ധിച്ച് കരകുളം ഗ്രാമപഞ്ചായത്തിലെ 15 സ്ഥാപനങ്ങൾ സന്ദർശിച്ച് പൈലറ്റ് ഫീൽഡ് സർവേയും പ്രായോഗിക പരിശീലനവും നൽകും. ഈ സ്ഥാപനങ്ങളിൽ നിന്ന് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ - മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണവും നടക്കും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ നടത്തുന്നത്. ആദ്യഘട്ടമായി മാർച്ച് 15 നകം ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30 സ്ഥാപനങ്ങളുടെ വിവര ശേഖരണം നെറ്റ് സീറോ മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിച്ച് തുടർ നടപടികൾ ആസൂത്രണം ചെയ്യും. സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നെറ്റ് സീറോ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഇന്റേൺഷിപ് ട്രെയിനിമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
More green announcements as part of the Waste-free New Kerala People's Campaign organized across the state with the aim of a clean Kerala and a sustainable Kerala will be made from January 26. Ministers and public representatives will make announcements in various districts. More campaign activities will be held in all local bodies, including green schools, green markets, green public spaces, and green colleges, along with green status announcements until January 31 this year. These institutions have achieved green status through remarkable campaign activities led by local bodies.
In Palakkad district, the declaration of Shoranur Municipality as a waste-free municipality and the inauguration of the Waste Management Study Centre and the MCF Facilitation Center will be made by Local Self-Government and Excise Department Minister M. B. Rajesh on January 26. The announcement, and certificate distribution of green school and green neighborhood groups in Alathur Grama Panchayat, Palakkad will be made by Electricity Minister K. Krishnankutty on January 26. In Malappuram district, Sports Minister V. Abdurahiman will make green announcements in Nilambur Municipality on January 27. In Kannur district, the announcement of green tourism in Dharmadam constituency - Parapram Regulator cum Bridge will be made by Rajya Sabha MP Dr. V Sivadasan. On Republic Day, Kannur Maloor Town will be declared as a green town by K K Shailaja r MLA. In Ottoor Grama Panchayat, Thiruvananthapuram, the announcement of a complete green neighborhood group will be made by Adv. O.S. Ambika on January 26. A. Raja MLA will make the announcement at the Idukki district level of the Waste-Free New Kerala Janakiya Campaign activities and the inauguration of the construction of the watch tower at the Kottapara Tourism Center. CH Kunjambu MLA will make the announcement at the Pallikkara Grama Panchayat level in Kanhangad block, Kasaragod on January 27. Adv. V. R. Sunilkumar MLA will make the inauguration of the Pachaturuth in Kodungallur Municipality, Thrissur at the Kodungallur KSRTC depot. K. P. Kunjammadkutty MLA will make the announcement at the Kuttiadi Panchayat level green declarations in Kozhikode district. P. P. Chittaranjan MLA will make the green announcement at the Mararikulam North Grama Panchayat Youth Meet in Alappuzha.
Various green declarations will be made at Piravanthur Grama Panchayat in Kollam district by Dr. T.N. Seema,the State Coordinator of the Nava Keralam Karma Padhathi.
On January 26, 2,87,654 neighbourhood groups became green neighbourhood groups, 49,988 institutions as green institutions, and 1,884 towns as green towns in various local self-government bodies in the state. 14,001 schools will be newly declared as green schools. 2,445 public places and 1340 colleges will be declared green on January 26. 169 tourist destinations will be made green tourism destinations.
The mass campaign is from Gandhi Jayanti, October 2, 2024, to March 30, 2025 (International Zero Waste Day). The campaign is being coordinated jointly by the Local Self-Government Department, the Haritha Keralam Mission, Suchitwa Mission, Kudumbashree Mission, Kerala Solid Waste Management Project, Clean Kerala Company, Mahatma Gandhi National Rural Employment Guarantee Scheme, Kila, etc., under the leadership of the local self-government institutions, in collaboration with various departments and agencies.
Document (1)മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തില്‍ ബുധനാഴ്ച (08/01/2025) ഏകദിന ശുചീകരണ പ്രവര്‍ത്തനം നടത്തും. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷനും യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പരിപാടി ഉദ്ഘാടനം ചെയ്യും. വിളപ്പില്‍ശാല സരസ്വതി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ 50 വിദ്യാര്‍ത്ഥികള്‍, ഹരിതകേരളം മിഷന്, പൊന്മുടി വനസംരക്ഷണ സമിതി, ഹരിതകര്‍മ്മസേന, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. അപ്പര്‍ സാനിട്ടോറിയം, ലോവര്‍ സാനിട്ടോറിയം, എസ്റ്റേറ്റ് റോഡ് എന്നീ സ്ഥലങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ശുചീകരണം. ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള് ഹരിതകര്‍മ്മസേന മുഖേന ക്ലീന്‍ കേരള കമ്പനി വഴി സംസ്കരണത്തിന് കൈമാറും. ശുചീകരണത്തിന്റെ ഭാഗമായി ജൈവ അജൈവ മാലിന്യ ശേഖരണത്തിനായി വിവിധയിടങ്ങളില്‍ ബിന്നുകള്‍ സ്ഥാപിക്കും. ‘മൈ പൊന്മുടി ക്ലീന്‍ പൊന്മുടി’ ക്യാമ്പയിനിലൂടെ സംഘടിപ്പിക്കുന്ന ശുചീകരണ പരിപാടിയെ തുടര്‍ന്ന് പൊന്മുടിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും.
ശുചിയാക്കിയ പ്രദേശത്തിന്റെ സുസ്ഥിരത നിലനിര്‍ത്താനായി രണ്ടു മാസത്തിലൊരിക്കല്‍ ഏകദിന ശുചീകരണവും വിലയിരുത്തലും നടത്തും. മഞ്ഞുമൂടിയ മലനിരകളും സസ്യശാസ്ത്ര സവിശേഷതകളും തണുത്ത കാലാവസ്ഥയും വിസ്മയകരമായ പ്രകൃതി സൗന്ദര്യവും നിറഞ്ഞ പൊന്മുടിയെ സ്വാഭാവിക സവിശേഷതകളോടെ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.
വെള്ളായണി കായലിലും സമീപ ജലാശയങ്ങളിലും പ്രതിഫലേച്ഛയില്ലാതെ സ്വമേധയാ ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു വരുന്ന പ്രദേശവാസിയായ ബിനു പുഞ്ചക്കരിക്ക് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ നല്കിയ ഫൈബര്‍ ബോട്ട് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ കൈമാറി. പരിസ്ഥിതി പുനസ്ഥാപനത്തിനും ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ത്ഥ സേവനം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. ടി.എന്‍. സീമ പറഞ്ഞു. വെളളായണി കായലിന്റെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ ബിനുവിന്റെ സേവനം പ്രശംസനീയമാണ്. ഹരിതകേരളം മിഷന് ഹെഡ് ഓഫ് അക്കൗണ്ടില്‍ ജലസേചന വകുപ്പിന് അനുവദിച്ച തുക ചെലവഴിച്ച് നടപ്പാക്കുന്ന വെള്ളായണിക്കായല്‍ പുനരുജ്ജീവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡോ. ടി.എന്‍. സീമ അറിയിച്ചു.
കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ ചടങ്ങില്‍
അധ്യക്ഷനായി. ജനകീയ പങ്കാളിത്തവും പ്രദേശവാസികളുടെയും സന്ദര്‍ശകരുടെയും
സഹകരണവും കായല്‍ വീണ്ടെടുക്കലിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫൈബര്‍
ബോട്ട് ലഭിച്ചതില്‍ സന്തോഷവും നന്ദിയും അറിയിച്ച ബിനു പുഞ്ചക്കരി താന്‍
ശേഖരിച്ച പാഴ്വസ്തുക്കള് കൊണ്ട് നിര്‍മ്മിച്ച ഉല്പന്നങ്ങള് ചടങ്ങില്‍
പ്രദര്‍ശിപ്പിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.
ശ്രീകുമാര്‍, പുഞ്ചക്കരി വാക്കേഴ്സ് സെക്രട്ടറി മുകേഷ്, യംഗ് ഇന്ത്യന്‍സ്
തിരുവനന്തപുരം ചാപ്റ്റര്‍ പ്രതിനിധി ശങ്കരി ഉണ്ണിത്താന്, നവകേരളം
കര്‍മപദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്, പുഞ്ചക്കരി
വാക്കേഴ്സ് പ്രതിനിധി നിഷ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്ത്
പ്രഭാത സവാരിക്കെത്തുന്ന പുഞ്ചക്കരി വാക്കേഴ്സ്, സ്ഥലത്തെത്താറുള്ള പക്ഷി
നിരീക്ഷകര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ
സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍
പങ്കെടുത്തു. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ്
സംഘടിപ്പിച്ചത്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ
ഭാഗമായാണ് സന്നദ്ധപ്രവര്‍ത്തകനായ ബിനു പുഞ്ചക്കരിക്ക് ഫൈബര്‍ ബോട്ട്
നല്‍കിയത്. വെള്ളായണി കായല്‍ തീരത്ത് വിനോദ
സഞ്ചാരത്തിനെത്തുന്ന വരുള്പ്പെടെയുള്ളവര് കായലിലേക്കും സമീപ
ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും പാഴ്വസ്തുക്കളും
പുലര്‍ച്ചെ മുതല്‍ വാരിയെടുത്ത് സംസ്കരണത്തിനായി കൈമാറുകയാണ്
പ്രദേശവാസിയായ ബിനു. വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് പണിയെടുക്കുന്ന ബിനു
പാഴ്വസ്തുക്കള് കൊണ്ട് സ്വന്തമായുണ്ടാക്കിയ താല്‍ക്കാലിക വഞ്ചിയിലാണ്
പുലര്‍ച്ചെ മുതല്‍ കായല്‍ ശുചീകരണത്തിനിറങ്ങുന്നത്. ഇതിനു പുറമെ ജോലി
കഴിഞ്ഞുള്ള സമയവും ബിനു ഈ പ്രവൃത്തിയിലേര്‍പ്പെടുക പതിവാണ്.
പബ്ലിക് റിലേഷൻസ് ഓഫീസർ
9447587632
വെള്ളായണി കായല്‍ തീരത്ത് വിനോദ സഞ്ചാരത്തിനെത്തുന്നവരുള്പ്പെ ടെയുള്ളവര്‍ കായലിലേക്കും സമീപ ജലാശയങ്ങളിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും പുലര്‍ച്ചെ മുതല്‍ വാരിയെടുത്ത് സംസ്കരണത്തിനായി കൈമാറുകയാണ് പ്രദേശവാസിയായ ബിനു പുഞ്ചക്കരി. ആരില്‍ നിന്നും ഒരു പ്രതിഫലവും പറ്റാതെ കായല്‍ ശുചീകരിക്കാന്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ബിനുവിന് അംഗീകാരവും ആദരവുമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഫൈബര്‍ ബോട്ട് ലഭ്യമാക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്റര്‍ നല്കുന്ന ഫൈബര്‍ ബോട്ട് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ, 2024 ഡിസംബര്‍ 09 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ബിനുവിന് കൈമാറും. വെള്ളായണിക്കായല്‍ തീരത്ത് പുഞ്ചക്കരിയില്‍ നടക്കുന്ന ചടങ്ങില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍ അധ്യക്ഷനാകും. പ്രദേശത്ത് പ്രഭാത സവാരിക്കെത്തുന്ന പുഞ്ചക്കരി വാക്കേഴ്സ്, സ്ഥലത്തെത്തുന്ന പക്ഷി നിരീക്ഷകര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് പണിയെടുക്കുന്ന ബിനു പാഴ്വസ്തുക്കള് കൊണ്ട് സ്വന്തമായുണ്ടാക്കിയ താല്‍ക്കാലിക വഞ്ചിയിലാണ് പുലര്‍ച്ചെ മുതല്‍ കായല്‍ ശുചീകരണത്തിനിറങ്ങുന്നത്. ഇതിനു പുറമെ ജോലി കഴിഞ്ഞുള്ള സമയവും ബിനു ഈ പ്രവൃത്തിയിലേര്‍പ്പെടുക പതിവാണ്. ഇപ്പോള്‍ ലഭിക്കുന്ന ഫൈബര്‍ നിര്‍മ്മിത ബോട്ട് ബിനുവിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് ഏറെ സഹായകരമാകുമെന്നും സ്വമേധയാ നടത്തുന്ന ഈ ശുചീകരണ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അഭിപ്രായപ്പെട്ടു.
Document (1)പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് കൊല്ലം ചവറ KMML ൽ തുടക്കം കുറിക്കുന്നു. ഖനനം നടന്നശേഷം തരിശുകിടന്ന 30 ഏക്കർ സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. പുനർജ്ജനി എന്ന് പേരിട്ടിരിക്കുന്ന പച്ചത്തുരുത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇന്ന് (നവംബർ 16 ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
എന്‍.കെ. പ്രേമചന്ദ്രന് എം.പി. മുഖ്യാതിഥിയാകും. കൊല്ലം ജില്ലാകളക്ടർ എൻ. ദേവിദാസ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഖനന ശേഷം ഉപയോഗ ശൂന്യമായ സ്ഥലം പച്ചത്തുരുത്തിനായി ഒരുങ്ങുന്നത്. പാലോട് JNTBGRI (ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ) ലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പച്ചത്തുരുത്തിലേക്ക് അനുയോജ്യമായ തൈകൾ തിരഞ്ഞെടുത്തത്. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇതിലേറെയും. ഇതിനുപുറമെ സംസ്ഥാന കശുവണ്ടി വികസന ഏജന്‍സി നിർദ്ദേശിച്ച പ്രദേശത്തിനിണങ്ങിയ കശുമാവിൻ തൈകൾ, കൂടാതെ വിവിധയിനം നാട്ടുമരങ്ങളുടെ തൈകൾ തുടങ്ങിയവയും ഇവിടെ വച്ചുപിടിപ്പിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന ജൈവവളവും ഇവിടെ പ്രയോജനപ്പെടുത്തും.
ചടങ്ങിൽ ഹരിതകേരളം മിഷന് കൃഷി ഉപമിഷൻ അസി. കോർഡിനേറ്റർ സഞ്ജീവ് എസ്.യു പദ്ധതി വിശദീകരണം നടത്തും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.സുധീഷ് കുമാർ, സംസ്ഥാന കാഷ്യു വികസന ഏജൻസി ചെയർമാൻ ഷിരീഷ് കെ, JNTBGRI പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഡോ. രാജേന്ദ്രപ്രസാദ് , നവകേരളം കര്‍മപദ്ധതി കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക് എന്നിവർ സംസാരിക്കും.
KMML മാനേജിംഗ് ഡയറക്ടർ പി.പ്രദീപ് കുമാർ സ്വാഗതവും, KMML മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഹെഡ് എം.യു. വിജയകുമാര്‍ നന്ദിയും പറയും.
With the aim of ensuring the participation of children in the field of waste management, Haritha Sabha will be organized in the local institutions of the state on Children's Day. Around two lakh students will participate in the Haritasabha, which is organized as part of the Garbage Free Navakerala People's Campaign. Depending on the number of schools within the corporation limits, multiple Haritha Sabhas will be organized. 200 children are part of a Harithasabha with equal ratio of male and female. Teachers, who are currently the nodal officers responsible for coordinating sanitation and waste management activities in schools, will also be a part of this assembly on Children's Day. The students elected from the schools to the Haritha Sabha will evaluate the situation related to waste management in their respective local self-government areas and prepare a report and present it to the council. Matters such as accurate observations of waste management activities in the school, methods of waste management, problems of burning and dumping of waste, use of banned plastic products, existing challenges and problems in the field of liquid waste management will be discussed in the Haritha Sabha. The Children's Haritha Sabha will managed by N.S.S. volenteer students of classes 11 and 12 elected from among themselves.

Children's Haritasabha will utilize the services of resource persons from Haritha Keralam Mission, Sanitation Mission, Kila, RGSA etc. The local self-governing bodies will also present a report on the complaints regarding the activities and systems carried out by the local self-governing body in the field of waste management and the actions taken by the local self-governing body on each complaint. The students participating in the presentation will also be given an opportunity to ask questions to the people's representatives. Haritha Sabha is organized from 10.00 am to 4.00 pm. The Harita Sabha will be organized on November 18 in the local institutions where the sub-district arts festival is held. Children's Harithasabha is organized completely following green protocol.
മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 916 നഗരങ്ങളെ നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഹരിത ടൗണുകളായി പ്രഖ്യാപിക്കും. ഇതൊടൊപ്പം 553 പൊതുസ്ഥലങ്ങൾക്കും ഹരിത പദവി നൽകും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഒരു ടൗൺ വീതമാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൗണ്‍ പദവി നല്‍കുന്നത്.
മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാനുള്ള ബിന്നുകൾ, ജൈവമാലിന്യം ഉണ്ടെങ്കിൽ അവ സംസ്കരിക്കാനുള്ള/ കൈമാറാനുള്ള സംവിധാനം, ദ്രവമാലിന്യം പുറത്തേയ്ക്ക് ഒഴുക്കാതെ സംസ്കരിക്കാനുള്ള സംവിധാനം, പൊതുശുചിത്വം, കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍, പൊതുജനങ്ങൾക്കായി നിർദേശക ബോർഡുകൾ, പാതയോരത്ത് വൃക്ഷവത്കരണം, ഗാർഡനിങ്, പൂച്ചട്ടികൾ, ചുമർ ചിത്രങ്ങൾ, ഇരിപ്പിടങ്ങൾ എന്നിങ്ങനെ വിവിധ ശുചിത്വ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഹരിത ടൗണിനെ തിരഞ്ഞെടുക്കുന്നത്.
പത്തനംതിട്ട കൈപട്ടൂർ കിഴക്കേ ജംഗ്ഷൻ, ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് ശ്രീനാരായണപുരം ജംഗ്ഷൻ, കണ്ണൂർ ചെറുതാഴം പഞ്ചായത്ത് മണ്ടൂർ ടൌൺ, എറണാകുളം കൂത്താട്ടുകുളം വൈ.എം.സി.എ ജംഗ്ഷൻ, ഇടുക്കി കമ്പിളികണ്ടം, കാസർഗോഡ് കയ്യൂർ ജംഗ്ഷൻ, കോഴിക്കോട് വള്ളിക്കാട് (ചോറോട് ഗ്രാമപഞ്ചായത്ത്) കീഴരിയൂർ ജംഗ്ക്ഷൻ,തൃശ്ശൂർ ഗുരുവായൂർ മഞ്ജുളാൽ പരിസരം എന്നിവ ആദ്യഘട്ടത്തില്‍ ഹരിത പദവി നേടുന്നവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമായി 916 ടൗണുകൾക്കാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ഹരിത പദവി നൽകുന്നത്. വ്യാപാരിവ്യവസായി, ഓട്ടോ ടാക്സി ഡ്രൈവർമാർ, ക്ലബ്ബുകൾ, സംഘടനകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്ന ജനകീയ പരിപാലന സമിതികളാണ് ഹരിത സുന്ദര ടൗണുകളെ സുസ്ഥിരമായി നിലനിർത്തുന്നതിനായി നേതൃത്വം നൽകുന്നത്. മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2024 ഡിസംബർ 31 ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുഴുവൻ പൊതുസ്ഥലങ്ങളും സമ്പൂർണ ശുചിത്വ സ്ഥലമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാലിന്യ നിക്ഷേപം ഉണ്ടാകാനിടയുള്ള പൊതുസ്ഥലങ്ങള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 553 പൊതുസ്ഥലങ്ങള്‍ക്ക് നവംബര്‍ 1 ന് ഹരിത പദവി നല്‍കും.
മാതൃകയായി മൂന്നുപെരിയ

കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലെ പെരളശേരി ഗ്രാമപഞ്ചായത്തിലേ മൂന്നുപെരിയ ടൌൺ ഹരിത ടൌണിന്റെ ഏറ്റവും മനോഹരമായ മാതൃകകളിൽ ഒന്നാണ്. ചെടികളും പൂക്കളും ചിത്രങ്ങളും ശലഭങ്ങളുമാണ് ഒക്കെയാണ് ഈ ടൗണിലെത്തുന്നവരെ വരവേൽക്കുന്നത്. റോഡരികിൽ മൂന്നുപെരിയ തീർക്കുന്ന വിസ്മയത്തിന് പിന്നിൽ കർമ്മനിരതരായ ഒരുകൂട്ടം ആളുകളുടെ നിതാന്ത ജാഗ്രതയുണ്ട്. മോടിപിടിപ്പിച്ച ടൗണിനെ കൂടുതൽ മോടിയോടെ പരിപാലിക്കാനും നിലനിർത്താനുമുള്ള പരിശ്രമത്തിലാണ് എ.കെ.ജി. വായനശാലയുടെ 30 പേരടങ്ങിയ 'ടീം മൂന്നുപെരിയ'. 19 മാസമായി അവർ ടൗണിനെ ശുചിയായി സൂക്ഷിക്കുന്നുണ്ട്.
പെരളശേരി ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവർക്കൊപ്പം ഗ്രാമപഞ്ചായത്ത് അംഗങ്ങളും പദ്ധതിയുമായി സഹകരിക്കുന്നു. നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 160 ചെടിച്ചട്ടികൾ സ്ഥാപിച്ചു. നഗരത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ മാറ്റി പുന്തോട്ടം നിർമ്മിച്ചിരിക്കുന്നു തുടങ്ങിയ ഹരിത മാതൃകയാണ് കണ്ണൂർ ജില്ലയിലെ മൂന്നുപെരിയ ഏറ്റെടുത്തിരിക്കുന്നത്.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മുഖം മാറുന്നു. സഞ്ചാരികൾക്ക് നയന വിസ്മയം ഒരുക്കുന്നതിനൊപ്പം ശുചിത്വ മികവിലും മാതൃകയാകാൻ ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് ഒരുങ്ങുന്നത് 68 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ നവംബർ 1 ന് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും.
ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രത്യേക ടീം സ്ഥലം സന്ദർശിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ, ബദൽ സംവിധാനങ്ങൾ ഒരുക്കൽ, വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ തുടങ്ങിയ ശുചിത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
വാടിക (കോട്ട മൈതാനം, പാലക്കാട്) , അടവി ഇക്കോ ടൂറിസം കേന്ദ്രം പത്തനംതിട്ട, നിലമ്പൂർ തേക്ക് മ്യൂസിയം, കാരാപ്പുഴ ഡാം വയനാട്, ലോകനാർകാവ് ക്ഷേത്രം കോഴിക്കോട്, വിജയ ബീച്ച് പാർക്ക് ആലപ്പുഴ, പാണിയേലിപോര് എറണാകുളം, കാല്‍വരി മൌണ്ട് ഇടുക്കി,ജബ്ബാർകടവ് കണ്ണൂർ, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ബേക്കൽകോട്ട കാസർഗോഡ് തുടങ്ങി 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. അടുത്ത ഘട്ടത്തിൽ ജലസുരക്ഷ, ജൈവവൈവിദ്ധ്യ സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹരിതം ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നത്.
വീടുകൾ,ഓഫീസുകൾ,സ്ഥാപനങ്ങൾ,പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങൾ പോലെ തന്നെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പ്രത്യേകം പരിഗണിക്കേണ്ട സ്ഥലങ്ങളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ. പാരിസ്ഥിതികവും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗവും.അവയെ ശുചിത്വമികവിലേക്ക് എത്തിക്കുക മാത്രമല്ല സമ്പൂർണ ഹരിത ടൂറിസം കേന്ദ്രങ്ങളായി സംരക്ഷിക്കാൻ കൂടിയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
The Chief Minister of Kerala Shri Pinarayi Vijayan will inaugurate the state-level launch of the "Zero Waste New Kerala" public campaign on October 2, 2024 (Wednesday). This campaign is organized by the state government with the aim of achieving a clean and sustainable Kerala.
The inauguration will take place at 11 AM at the LIC Grounds in Kottrakkara on Gandhi Jayanti day. Minister Shri K.N. Balagopal will preside over the function. Ministers Shri M. B. Rajesh, Shri K. B. Ganesh Kumar, and Smt. V. Chinchurani will also participate. The Chief Minister will also announce the revival of the Pulaman water stream project as part of the campaign.
Opposition Leader Shri V.D. Satheesan will be the chief guest, while shri. Kodikkunnil Suresh MP will deliver the keynote address. Chief Secretary Sharada Muraleedharan, IAS, will distribute certificates to green institutions. The Nava Keralam Karmma Padhathi State Coordinator Dr.T.N. Seema will present the report on the campaign.
Starting on October 2 and continuing until March 30, 2025, in line with International Zero Waste Day, the campaign aims to make Kerala completely waste-free. On October 2, 1,601 activities will be inaugurated at various local self-government institutions across the state. Announcements will also be made regarding the completion of cleaning activities in 203 locations and the conversion of six tourism centres into green tourism centres, with plans to convert 26 more tourism centres into green initiatives.
All schools in 160 local self-governing bodies will be declared green schools on October 2. Additionally, 22 colleges will be declared green colleges. Announcements regarding the transformation of most offices, banks, and office complexes into green institutions across 150 local self-governing bodies will also take place. Various 257 related activities under waste management will also be inaugurated.
The campaign will be coordinated by various agencies and departments, including the Haritha Keralam Mission, Clean Kerala Company, Kudumbashree Mission, Kerala Solid Waste Management Project, and State Pollution Control Board. This six-month public campaign aims to engage all sections of society and people, as informed by the NavaKeralam Karma Padhathi State Coordinator Dr. T.N. Seema.
Key officials participating in the event include Smt. T. V. Anupama, IAS, Secretary of Local Self-Government, Sri. P.K. Gopan, President of the Kollam District Panchayat, Principal Director of Local Self-Government Shri Seeram Sombashivarao, Director of the Kerala Solid Waste Management Project Smt. Divya S. Aiyar, IAS, and various other representatives, including local leaders and community members. Kotrarakkara Municipal Chairman Sri. S.R. Ramesh will deliver the welcome speecha and Navakeralam Karma Padhathi Kollam District Coordinator Shri S. Issac will extend thanks note.
With the aim of bringing rainwater to the soil along with crop management, the 'Basin for Coconut tree and Water for soil' campaign is being started in the state under the leadership of Haritha Keralam Mission. As a part of the Net Zero Carbon Kerala through People project, the 'Basin for coconut tree, water for Soil' campaign is being implemented as a water conservation programme. The campaign is brought to the field under the leadership of local self-government bodies. In the first phase, the campaign will be implemented in one ward in each block. Priority will be given to wards which are experiencing severe water scarcity. The state-level inauguration of the programme will be held on September 4, 2024 at 4 pm at Mudapuram Thengumvila Temple Auditorium in Kizhuvilam Grama Panchayat, Thiruvananthapuram District by Hon. Agriculture Minister P. Prasad. V. Shashi, MLA will chair the meeting. Adoor Prakash MP will be the chief guest. State Coordinator of Navakeralam Karmapadhathi and Vice Chairperson of Haritha Keralam Mission Dr. T.N. Seema will deliver the keynote address. MGNREGS mission Director A. Nizamuddin IAS will release the logo of the campaign. Panchayat Association General Secretary K. Suresh will pay reverence to the farmers and farm workers of the area.
Workshop scheduled on Saturday (27-07-2024) to core group members and block- panchayat level representatives
As part of environmental restoration activities, the Net Zero Carbon Kerala campaign being implemented in the state by Haritha Keralam Mission is being extended to Kochi Goshree Islands .The campaign activities are being coordinated in all the eight grama panchayats of the islands under the leadership of Goshree Islands Development Authority GIDA. Campaign activities are implemented at the practical level under the leadership of local self-government bodies. Key among these are actions to balance greenhouse gas emissions and carbon sequestration. Apart from this, projects based on fallowless lands, Harita Samriddhi Ward, Green islets, scientific waste management, water conservation etc. will be implemented in Goshree Islands under the leadership of local self-governing bodies.
As part of the campaign, separate workshops will be organized on Saturday 27/07/2024 for Core Group members and Block-Grama Panchayat level representatives. Vypin Block Panchayat President Tulasi Soman will inaugurate the workshop at Vypin Block Panchayat Hall-1, Ernakulam.
GIDA Secretary Raghuram, KUFOS Director Dr. Muhammad Hatha, Haritha Kerala Mission Agriculture Sub-Mission Assistant Coordinator S.U. Sanjeev, Program Officers Rajendran Nair V., Suresh U., Project Coordinator Liji George, Young Professional Surya SB, Navkeralam Karmapaddhathi Ernakulam District Coordinator Ranjini S. etc. will conduct classes on various topics in the workshop. Edappally Block Panchayat President Saritha Sanal will be the chief guest. Efforts are being made worldwide to gradually reduce greenhouse gas emissions to net zero carbon in the face of worsening climate change. The campaign of Haritha Keralam Mission is progressing under the leadership of local self-governing bodies in Kerala so that this goal can be achieved by 2050.
Afforestation should be encouraged: Minister G.R. Anil
Document (1)On June 5, the World Environment Day, a fruit drive was launched at the Travancore Titanium Products Limited campus under the leadership of the Haritha Kerala Mission.
Document (1)Navakeralam Karma Padhathi 2
Haritha Keralam Mission
Uppalam Road, Statue,
Thiruvananthapuram 1,
Kerala