പാലക്കാട് ജില്ലയിൽ 20 ലക്ഷം വൃക്ഷത്തൈകൾ നടും
ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 20 ലക്ഷം ഫലവൃക്ഷത്തൈകള്‍ നടും. അടുത്ത വര്‍ഷം ജൂണോടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ സംസ്ഥാനത്താകെ രണ്ട് കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ഫലവൃക്ഷ ത്തൈകള്‍ നടുന്നത്.
കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്ര, ജില്ലയിലെ വിത്തുല്‍പ്പാദന കേന്ദ്രങ്ങള്‍, നെല്ലിയാമ്പതി ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം, പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചഡ്, പഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്ന നേഴ്സറികള്‍ എന്നിവിടങ്ങളിലാണ് ഫലവൃക്ഷ ത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുക.
നേഴ്സറികള്‍ തുടങ്ങാന്‍ ബ്ളോക്ക് തലത്തില്‍ ഏകോപന സമിതികള്‍ രൂപീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ജില്ലാതല ഏകോപനസാങ്കേതിക സമിതി രൂപ്ീകരിച്ചത്.
തെങ്ങ്, കശുമാവ്, മാവ്, പ്ളാവ്, പേര, സപ്പോട്ട, ആര്യവേപ്പ്, നെല്ലി, മാതളം, മുരിങ്ങ, മുള, പുളി, റംപൂട്ടാന്‍, മാങ്കൊസ്റ്റിന്‍ തൈകളാണ് ജില്ലയിലുടനീളം നടുക. മണ്ണിന്റെ ഘടന, ജലലഭ്യത എന്നിവ കണക്കിലെടുത്ത് പ്രദേശത്തിനനുയോജ്യമായ രീതിയിലാകും തൈകള്‍ നടുക. അട്ടപ്പാടിമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കും.
ജില്ലാപഞ്ചായത്തിന്റെ ഭാരതപ്പുഴ സംരക്ഷണ പദ്ധതിയുമായി ഏകോപിപ്പിച്ച് പുഴയോരങ്ങളില്‍ മുള തൈകള്‍ നട്ടുപിടിപ്പിക്കും. തൈകളുടെ ഉല്‍പ്പാദനത്തിനും സംരക്ഷണത്തിനും തെരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. ബ്ളോക്ക് തലത്തില്‍ ആഗസ്ത് പത്തിനകം തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഓരോ പഞ്ചായത്തിലും ഒരു നേഴ്സറി തുടങ്ങി 40,000 തൈകള്‍ വീതം വളര്‍ത്താനാണ് ലക്ഷ്യം. സര്‍ക്കാര്‍ ഭൂമിയിലും പാതയോരങ്ങളിലും പൊതുമരാമത്ത് വകുപ്പ് , കുടുംബശ്രീ, ജലസേചന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് തൈകള്‍ നടുക.