ട്രെൻഡായി ഹരിത ബൂത്തുകൾക്കു പിന്നാലെ ഹരിത വോട്ടെണ്ണൽ കേന്ദ്രങ്ങളും
വോട്ടെടുപ്പ് ബൂത്തുകൾ ഹരിത പൂർണമാക്കിയതിനു പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കൂടി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടപ്പിലാക്കാൻ ഒരുങ്ങി ശുചിത്വ മിഷനും ഹരിത കേരളം മിഷനും. സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ചാ വിഷയമായി മാറിയ ഗ്രീൻ ബൂത്തുകൾ എന്ന ആശയം ജനങ്ങൾ ഇരും കയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ടായിരിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരികയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേന അംഗങ്ങളെയും നാഷണൽ സർവീസ് സ്കീം വോളന്റിയര്മാരെയും ഉൾപ്പെടുത്തിയാണ് വോട്ടെടുപ്പ് ദിനം ശുചിത്വപൂര്നമാക്കിയത്. ഇത് വിജയിച്ചതിനു പിന്നാലെയാണ് വോട്ടെണ്ണല് കേന്ദ്രങ്ങൾ കൂടി ഗ്രീനാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ, അങ്കമാലി മുനിസിപ്പൽ ഓഫീസ്, ഗാർഡിയൻ ഏയ്ഞ്ചൽസ് ഹൈസ്കൂൾ, മഞ്ഞുമ്മൽ, മോഡൽ എഞ്ചിനീയറിംഗ് കോളേജ് തൃക്കാക്കര എന്നിവയെ ഹരിത മാതൃക വോട്ടെണ്ണൽ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തു കൊണ്ടാണ് പദ്ധതി ഏകോപിച്ചിരിക്കുന്നതു. ജില്ലയിലെ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പരമാവധി മാലിന്യത്തിന്റെ ഉല്പാദനം കുറക്കണമെന്നു ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എച് ഷൈൻ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ ശ്രീ സുജിത് കരുൺ എന്നിവർ അഭ്യർത്ഥിച്ചു.
ചിത്രം: തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രമായ മോഡൽ എൻജിനീറിങ് കോളേജിൽ തയ്യാറാക്കിയ സ്വാഗത കാമനത്തിനു ഒപ്പം ഹരിത കർമ്മ സേന അംഗങ്ങൾ