സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. രാവിലെ 11.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിക്കും. പ്രഖ്യാപനത്തെത്തുടര്‍ന്ന് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകള്‍ ശേഖരിച്ച പുനചംക്രമണത്തിനുതകുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്കിയ വകയിലെ തുകയ്ക്കുള്ള ചെക്ക് കരാറനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാപന അധ്യക്ഷന്മാര് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറും. തുടര്‍ന്ന് വിവിധ ഓഫീസുകളില്‍ നടക്കുന്ന പരിപാടിയില്‍ ഹരിതചട്ടം പാലിച്ച ഓഫീസിനുള്ള സാക്ഷ്യപത്രം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷരോ, വാര്‍ഡുമെമ്പര്‍/കൗണ്‍സിലറോ ഹരിതകര്‍മ്മസേനാംഗവും ചേര്‍ന്ന് ഓഫീസ് മേധാവികള്‍ക്ക് സമര്‍പ്പിക്കും.
മാലിന്യ പരിപാലനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ അനുകരണീയ മാതൃക സൃഷ്ടിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്‍ ജനപ്രിയ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഹരിതചട്ടം നടപ്പിലാക്കിയ ഓഫീസുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്ത് പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വ്വഹിക്കും. ഇതിനു മുന്നോടിയായാണ് വീഡിയോ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.
സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
സംസ്ഥാനത്തിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.
സുരക്ഷിത ഭക്ഷ്യോത്പാദനം , കർഷകർക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍ തോതിൽ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്ച്ച്ക്ക് സംഭാവന നല്കല്‍ എന്നിവയാണ് ലക്ഷ്യങ്ങൾ.
ജലം പാഴായി പോകാതെ സംരക്ഷിക്കുക, ഉപയോഗം വിവേകത്തോടെ നടത്തുക, കിണറുകൾ, കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ പരിശുദ്ധമായി പരിരക്ഷിക്കുക, പുനരുപയോഗം സാധ്യമാക്കുക, കൃഷിക്ക് സഹായകമായ ജലവിനിയോഗം നടത്തുക എന്നതാണ് ലക്ഷ്യങ്ങൾ.
ജലസ്രോതസുകൾ മാലിന്യമുക്തമാക്കുകയും ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അതിലൂടെ ജൈവ കൃഷിക്കുള്ള പശ്ചാത്തലം ഒരുക്കുകയുമാണ് ലക്ഷ്യം.
പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര,ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.
വായിക്കുകനമുക്ക് ഓരോരുത്തർക്കും ഹരിതകേരളം സൃഷ്ടിക്കാൻ ഒത്തൊരുമിക്കാം. ഈ മഹത്തായ യത്നത്തിൽ പങ്കാളിയാവാൻ നമ്മുടെ വാർഡ് മെമ്പറെ ആണ് സമീപിക്കേണ്ടത്. സാക്ഷരതാ യജ്ഞം പോലെ ജലവും, മണ്ണും, വിളവും ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കാനുള്ള ദൗത്യം നമുക്ക് ഏറ്റെടുക്കണം. വാർഡ് മെമ്പറെ അതിനായി സഹായിക്കണം.ഡിസംബർ എട്ടു മുതൽ ഹരിതകേരളത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മുൻഗണന നൽകുന്ന നിരവധി ജോലികളുണ്ട്.
വായിക്കുക